ന്യൂഡൽഹി: മോദിയുടെ പക്കോഡ പരാമർശത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പേട്ടൽ. ഒരു ദിവസം 200 രൂപക്ക് പക്കോഡ വിൽക്കുന്നതിനെ ജോലിയായി കണക്കാനാവില്ലേ എന്ന മോദിയുടെ ചോദ്യം നേരത്തെ വിവാദമായിരുന്നു. ഇതിന് വിശദീകരണം നൽകിയാണ് ഇപ്പോൾ ആനന്ദിബെൻ പേട്ടൽ രംഗത്തെത്തിയിരിക്കുന്നത്.
പക്കോഡ ഉണ്ടാക്കുന്നത് ഒരു കഴിവാണ്. രൂചികരമായ പക്കോഡ ഉണ്ടാക്കിയാൽ മാത്രമേ കൂടുതൽ കച്ചവടം ഉണ്ടാവുകയുള്ളു. രണ്ട് വർഷം പക്കോഡ ഉണ്ടാക്കിയാൽ മൂന്നാം വർഷം നിങ്ങൾക്കൊരു റസ്റ്ററൻറ് ആരംഭിക്കാം. അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു ഹോട്ടൽ വരെ തുടങ്ങാനാവുമെന്ന് ആനന്ദിബെൻ പേട്ടൽ പറഞ്ഞു. ആദിവാസി മേഖലയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ആനന്ദിബെൻ പേട്ടൽ മോദിയുടെ വിവാദ പരാമർശത്തിന് പിന്തുണ നൽകിയത്.
ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദി പക്കോഡ വിൽപനയെ കുറിച്ച് പരാമർശിച്ചത്. തോഴിലില്ലായ്മയെക്കാൾ നല്ലതാണ് പക്കോഡ വിൽപനയെന്ന് മോദിയെ പിന്തുണച്ച് അമിത് ഷാ പാർലമെൻറിൽ പറഞ്ഞിരുന്നു. ഇൗ പ്രസ്താവനകൾ വിവാദങ്ങൾക്ക് കാരണമാവുകയും വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.