ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിൽ സൈന്യം ലക്ഷ്യം കണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെ ലക്ഷ്യ ംവെച്ച് പാകിസ്താൻ നടത്തിയ ആക്രമണം പരാജയപ്പെട്ടുവെന്നും ഇതിൽ ഒരു വിമാനം മാത്രമാണെന്നും രാജ്യത്തിന് നഷ്ട മായതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ശെയാണെന്ന് സമ്മതിക്കാൻ പാകിസ്താൻ ഇനിയും തയാറായിട്ടില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം അന്താരാഷട്ര സമൂഹത്തിെൻറ പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. പുതിയ ചിന്തകളുള്ള പുതിയ പാകിസ്താൻ തീവ്രവാദത്തിനെതിരെ പുതിയ നടപടികൾ സ്വീകരിക്കണം. വിശ്വസനീയവും സുസ്ഥിരവുമായ നടപടി തീവ്രവാദത്തിനെതിരെ സ്വീകരിക്കാൻ പാകിസ്താൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടി ഇന്ത്യ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നീരവിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ യു.കെ സർക്കാറിെൻറ പരിഗണനയിലാണ്. ഇക്കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രവീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.