മുംബൈ: പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് (പി.െഎ.എ) ഇന്ത്യയിലേക്കുള്ള സർവിസ് റദ്ദാക്കുന്നു. അടുത്ത വ്യാഴാഴ്ച മുതൽ ടിക്കറ്റുകൾ വിൽക്കില്ലെന്നും 15 മുതൽ വിമാന സർവിസ് ഉണ്ടാകില്ലെന്നും പി.െഎ.എ മുംബൈ വിമാനത്താവള അധികൃതരെയും മറ്റും രേഖാമൂലം അറിയിച്ചു. കറാച്ചിയിൽനിന്ന് മുംബൈയിലേക്ക് ആഴ്ചയിൽ മൂന്നു തവണയാണ് പി.െഎ.എ സർവിസ് നടത്തിയിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചത്തെ സർവിസ് മുന്നറിയിപ്പോടെ റദ്ദാക്കിയിരുന്നു. സർവിസ് റദ്ദാക്കുന്നതിെൻറ കാരണം പി.െഎ.എ വ്യക്തമാക്കിയിട്ടില്ല. അതിർത്തിയിൽ പാക് സൈന്യം രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്ത സംഭവത്തെ തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് പാക് വിമാനം മുംബൈയിലേക്കുള്ള സർവിസ് റദ്ദാക്കുന്നത്.
ഉറി സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും ആളുകൾ യാത്രചെയ്യുന്നത് ഗണ്യമായി കുറഞ്ഞിരുന്നു. നഷ്ടത്തെ തുടർന്നാണ് പി.െഎ.എ സർവിസ് നിർത്തലാക്കുന്നതെന്ന വാദവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.