ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും പാകിസ്താെൻറ ഷെല്ലാക്രമണം. പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് ജനവാസ കേന്ദ്രങ്ങൾക്കും സൈനിക പോസ്റ്റുകൾക്ക് നേരെയും പാകിസ്താൻ ആക്രമണം നടത്തിയത്. 82 എം.എം,120 എം.എം മോർട്ടറുകൾ ഉപയോഗിച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു.
രാത്രി 8:30ന് ആരംഭിച്ച വെടിവെപ്പ് പുലർച്ചെ വരെ നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. കൃഷ്ണഘാട്ടി, ബലോനി തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമങ്ങൾക്കും സൈനിക പോസ്റ്റുകൾക്ക് നേരെയും ആക്രമണമുണ്ടായി. പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
അതിർത്തിയിൽ കഴിഞ്ഞ ഒരു മാസമായി കനത്ത സംഘർഷമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 13 ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരർക്ക് നുഴഞ്ഞ് കയറുന്നതിന് സൗകര്യമുണ്ടാക്കുന്നതിനായാണ് പാകിസ്താൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.