ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം പാകിസ്താൻ ജൂലൈ 12 വരെ നീട്ടി. ഇതിന് ശേഷം ഇക്കാര്യത്തിൽ തീര ുമാനമെടുക്കുമെന്ന് പാക് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഒമ്പത് കിഴക്കൻ വ്യോമപാതകളിലാണ് പാകിസ്താൻ ഇന്ത്യൻ വാണിജ്യവിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, ഏപ്രിലിൽ തുറന്ന രണ്ട് തെക്കൻ വ്യോമപാതയിലൂടെ വിമാനങ്ങളുടെ സഞ്ചാരം തുടരാം.
പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 26നാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ചത്. ഫെബ്രുവരി 14ന് പുൽവാമയിൽ 44 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ മറുപടിയായാണ് ഇന്ത്യ ബാലാക്കോട്ട് ആക്രമണം നടത്തിയത്.
വ്യോമപാത അടച്ചതോടെ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് വൻ നഷ്ടമാണുണ്ടായത്. യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ഡൽഹിയിലേക്കുള്ള വിമാനങ്ങൾ ദൈർഘ്യമേറിയ മറ്റ് വ്യോമപാതകളിലൂടെയാണ് സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.