ന്യൂഡൽഹി: 2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെലുഗ് നടൻ ചിരഞ്ജീവി, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, ബിന്ദേശ്വർ പഥക് (മരണാനന്തരം), നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മ വിഭൂഷൺ ലഭിച്ചു.
ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാൽ, ഗായിക ഉഷ ഉതുപ്പ്, മിഥുൻ ചക്രവർത്തി, നടൻ വിജയകാന്ത് (മരണാനന്തരം), വ്യവസായി സീതാറാം ജിൻഡാൽ തുടങ്ങി 17 പേർക്ക് പത്മഭൂഷൺ.
ആറ് മലയാളികൾ ഉൾപ്പെടെ 110 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. കാസർേകാട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, മുനി നാരായണ പ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, പി. ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.