രാമജന്മഭൂമി സന്ദർശിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കേണ്ടത്  തെൻറ കടമ– യോഗി

ഫൈസാബാദ്: അയോധ്യ എന്നത് തെൻറ വിശ്വാസമാണെന്നും അതനുസരിച്ചാണ് പ്രവർത്തിക്കുകയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വ്യക്തിഗത വിശ്വാസത്തെ ചോദ്യംചെയ്യാൻ അവകാശമില്ലെന്ന് അയോധ്യയിലെ ദീപാവലി ആഘോഷത്തെ വിമർശിച്ച പ്രതിപക്ഷത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ദീപാവലിയോടനുബന്ധിച്ച് അയോധ്യയിൽ ആഘോഷ ചടങ്ങുകൾക്കെത്തിയ അദ്ദേഹം വ്യാഴാഴ്ച തർക്കസ്ഥലം സന്ദർശിച്ചശേഷമാണ് നിലപാട് വ്യക്തമാക്കിയത്.

ബുധനാഴ്ചത്തെ ആഘോഷ ചടങ്ങുകൾക്കുശേഷം ഫൈസാബാദ് സർക്യൂട്ട് ഹൗസിൽ രാത്രി തങ്ങിയ യോഗി ആദിത്യനാഥ് വ്യാഴാഴ്ച രാവിലെ തർക്കഭൂമിയിലെ രാമക്ഷേത്രം സന്ദർശിക്കുകയായിരുന്നു. ഹനുമാൻഗർഹിയിൽ പ്രാർഥിച്ചശേഷമാണ് ബാബരി മസ്ജിദ് തകർത്ത് നിർമിച്ച ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് ദിഗംബർ അഖാഢയിൽ എത്തി പ്രാതൽ കഴിച്ചു. ഒരു ഡസനിലേറെ മുഖ്യപുരോഹിതരും ഒപ്പമുണ്ടായിരുന്നു. പിന്നീട് സുഗ്രീവ് ഖില ക്ഷേത്രത്തിലെത്തി, രോഗബാധിതനായ പുരോഹിതൻ പുരുഷോത്തമാചാര്യയെ സന്ദർശിച്ചു. 

രാജ്യത്തിെൻറയും ലോകത്തിെൻറയും പല ഭാഗത്തുനിന്നും വിശ്വാസികൾ രാമജന്മഭൂമി സന്ദർശിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് തെൻറയും സർക്കാറിെൻറയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ശുചിത്വം ഉറപ്പാക്കൽ, ടോയ്ലറ്റുകളും മറ്റും സ്ഥാപിക്കൽ, കുടിവെള്ളം ലഭ്യമാക്കൽ തുടങ്ങിയവ ഇതിെൻറ ഭാഗമാണ്. അയോധ്യയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പിന്നിൽ രാഷ്ട്രീയമില്ല. താൻ അയോധ്യ സന്ദർശിച്ചതിനെ പ്രതിപക്ഷം വിമർശിക്കുന്നു.

ഇവിടെ വന്നില്ലെങ്കിൽ ഭയം മൂലമാണ് വരാത്തതെന്ന് അവർ പറയും. അയോധ്യയിൽ ദീപാവലി ആഘോഷിക്കുക എന്നത് താൻ ഉണ്ടാക്കിയ രീതിയല്ല.  ദീർഘകാലമായി നിലനിൽക്കുന്ന ആചാരമാണ്. അത് സംരക്ഷിക്കേണ്ടത് തെൻറ ഉത്തരവാദിത്തമാണ്. മുൻകാലങ്ങളിലേതുപോലെ മതത്തിെൻറയോ ജാതിയുടെയോ പേരിൽ തെൻറ സർക്കാറിെൻറ കാലത്ത് വിവേചനമുണ്ടാകില്ല. അയോധ്യയിൽ താൻ എത്തിയത് സംസ്ഥാനത്തിെൻറ സമാധാനത്തിനും പുരോഗതിക്കും പ്രാർഥിക്കാനാണ്’-അദ്ദേഹം പറഞ്ഞു. 

അയോധ്യയിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങളുടെ മറവിൽ തർക്കഭൂമിയിൽ പൂർണാർഥത്തിലുള്ള സ്ഥിരം ക്ഷേത്രം നിർമിക്കാൻ വി.എച്ച്.പി നേതൃത്വത്തിൽ കൊത്തുപണി ഉൗർജിതമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തർക്കസ്ഥലം സന്ദർശിച്ചത്. എന്നാൽ, ക്ഷേത്രനിർമാണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

Tags:    
News Summary - Opposition Can't Object to My Faith: Adityanath–India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.