ബംഗളൂരു: ജെ.ഡി.എസ് എം.എൽ.എമാർക്ക് 100 കോടിയും മന്ത്രിസ്ഥാനവും ബി.ജെ.പി. നേതാക്കൾ വാഗ്ദാനം ചെയ്തെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. 32 എം.എൽ.എമാരെ സമീപിച്ചെങ്കിലും ഒരാളും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. 100 കോടി പണമായി നൽകുമെന്നാണ് പറഞ്ഞത്. ഇത്രയും കള്ളപ്പണം എവിടെനിന്നാണ് വരുന്നതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എവിടെയെന്നും കുമാരസ്വാമി തുറന്നടിച്ചു. 2008ലെ ബി.ജെ.പിയുടെ ഒാപറേഷൻ താമരയെക്കുറിച്ച് മറന്നിട്ടുണ്ടെങ്കിൽ അത് ഈ അവസരത്തിൽ എല്ലാവരെയും ഒാർമപ്പെടുത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞു. ‘ബി.ജെ.പിയിൽനിന്നും കോൺഗ്രസിൽനിന്നും ഒാഫറുകൾ വന്നിരുന്നു.
എന്നാൽ, 2004ലും 2005ലും ബി.ജെ.പിയൊടൊപ്പം സഖ്യംചേർന്ന എെൻറ തീരുമാനം അച്ഛെൻറ ഒൗദ്യോഗിക ജീവിതത്തിലെ കറുത്ത അടയാളമായി മാറി. ഇന്ന് ആ കറുത്ത അടയാളം മായിക്കാനുള്ള അവസരമാണ് എനിക്ക് ലഭിച്ചത്. അതിനാൽ, ഞാൻ കോൺഗ്രസിനൊപ്പം പോകുകയാണ്’ കുമാരസ്വാമി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.