ബംഗാളിൽ ബി.ജെ.പി റാലിക്കിടെ പൊലീസുമായി ഏറ്റുമുട്ടി; പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി റാലിക്കിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ലാത്തിച്ചാർജിൽ പരിക്കേറ്റ ഒരു പ്രവർത്തകൻ മരിച്ചു. ബംഗാളിലെ സിലിഗുരിയിൽ നടന്ന റാലിക്കിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

വടക്കൻ ബംഗാളിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പിയും യുവ മോർച്ചയും പ്രതിഷേധ മാർച്ച് നടത്തിയത്. ബാരിക്കേഡുകൾ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഉലൻ റായ് എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടതെന്ന് ബി.ജെ.പി അറിയിച്ചു.

ബി.ജെ.പി പ്രവർത്തകർ നടത്തിയ കല്ലേറിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ബാരിക്കേഡുകൾക്ക് വ്യാപകമായി തീവെച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.