ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടി.എൻ. ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. വാ ർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച രാത്രി പത്തു മണിയോടെ ചെന്നൈയിലെ വസ തിയിലായിരുന്നു അന്ത്യം.
1990 മുതൽ ’96 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന കാലത് താണ് ശേഷൻ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളിൽപോലും അറിയപ്പെടുന്നത്. ഇക്കാലയളവിൽ 40,000ത ്തോളം സ്ഥാനാർഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രിക സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പാർലമെൻറ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.
1932 ഡിസംബർ 15ന് പാലക്കാട് ജില്ലയിലെ തിരുനെല്ലായിൽ ജനിച്ച ശേഷൻ, 1955 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ദിണ്ഡിഗലിലെ സബ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര സുരക്ഷ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ആസൂത്രണ കമീഷൻ അംഗവുമായിരുന്നു.
1997ൽ രാഷ്്ട്രപതി തെരഞ്ഞെടുപ്പിൽ കെ.ആർ. നാരായണനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഭാര്യ: പരേതയായ ജയലക്ഷ്മി. ദമ്പതികൾക്ക് മക്കളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.