യു.പിയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തേക്കാൾ യോഗിക്ക് പ്രധാനം ബംഗാൾ തെരഞ്ഞെടുപ്പോ -തൃണമൂൽ എം.പി

കൊൽക്കത്ത: ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തൃണമൂൺ എം.പി നുസ്രത് ജഹാൻ. ലൈംഗിക ആക്രമണകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയശേഷം പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നതിനെതിരെയായിരുന്നു പ്രതികരണം.

ബംഗാൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ബി.ജെ.പിയും യോഗി ആദിത്യനാഥും എന്ത് അടിസ്ഥാനത്തിലാണ് ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നൽകുമെന്ന് പറയുന്നതെന്ന് അവർ ചോദിച്ചു.

'െഞട്ടിക്കുന്ന സംഭവം. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ നടന്ന ദുരന്തം വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. എന്തുകൊണ്ടാണ് യോഗി ആദിത്യനാഥ് ഈ കുടുംബത്തിന്‍റെ സുരക്ഷക്ക് പ്രധാന്യം നൽകാത്തത്? ബംഗാൾ തെരഞ്ഞെടുപ്പാണോ ബി.ജെ.പിക്ക് പ്രധാനം?' -നുസ്രത് ജഹാൻ ട്വീറ്റ് ചെയ്തു.

ബംഗാളിലെ മാൽഡയിൽ തൃണമൂൽ സർക്കാർ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന യോഗി ആദിത്യനാഥിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് യു.പിയിലെ ദാരുണ സംഭവം. മമത ബാനർജി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു ആദിത്യനാഥിന്‍റെ പ്രചാരണ പ്രസംഗം. 'ബംഗാളിൽ അരാജകത്വം നിറഞ്ഞിരിക്കുന്നു. പൗരൻമാർ വേദനിക്കുന്നു. സുരക്ഷിതത്വം ഒരു വലിയ പ്രശ്നമാണ്. ബംഗാളിൽ മാറ്റം ഉറപ്പാക്കണം' -യോഗി ആദിത്യനാഥ് പറഞ്ഞു. 

Tags:    
News Summary - Nusrat Jahan's Attack As Yogi Adityanath Campaigns In Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.