ലഖ്നോ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെന്ന അവകാശവാദവുമായി യു.പി പൊലീസ്. 498 പേർക്ക് അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്നാണ് യു.പി പൊലീസ് പറയുന്നത്.
ലഖ്നോ, മീററ്റ്, സാംഭൽ, റാംപുർ, മുസാഫർനഗർ, ഫിറോസാബാദ്, കാൺപുർ നഗർ, ബുലന്ദ്ശഹർ എന്നിവടങ്ങളിൽ നടന്ന അക്രമങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് യു.പി പൊലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 318 പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേസമയം, പൗരത്വഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് 14 ജില്ലകളിൽ ഉത്തർപ്രദേശ് സർക്കാർ ഇൻറർനെറ്റ് നിരോധിച്ചു. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറ് വരെയാണ് നിരോധനം. പടിഞ്ഞാറൻ യു.പിയിലെ ബിജ്നോർ, ബുലന്ദ്ശഹർ, ആഗ്ര, ഫിറോസബാദ്, അലിഗഢ്, ഗാസിയബാദ്, സംഭാൽ, മുസഫർനഗർ എന്നിവിടങ്ങളിലെല്ലാം ഇന്‍റർനെറ്റ് നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.