മുംബൈ: 2032ഓടെ 63,000 മെഗാവാട്ട് ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ട്. ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിര്‍ക്കുമ്പോഴും ലക്ഷ്യത്തില്‍നിന്ന് പിന്നോട്ടില്ളെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. എന്‍.എസ്.ജിയില്‍ അംഗമാകാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ചൈന ഉള്‍പ്പെടെ അംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും ആണവോര്‍ജ കമീഷന്‍ അംഗം രവി ഗ്രോവര്‍ പറഞ്ഞു.
സംഭാഷണങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുംബൈയില്‍ ഇന്ത്യ ആവോര്‍ജ ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെിയ രവി ഗ്രോവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ചൈനയുമായുള്ള ചര്‍ച്ചകളില്‍ അനുകൂല ഫലമുണ്ടാകുന്നില്ളെങ്കില്‍ പോലും ആണവോര്‍ജ ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 6000 മെഗാവാട്ടാണ് ഇന്ത്യയുടെ ആണവോര്‍ജ ശേഷി. ഇത് 63,000 മെഗാവാട്ടായി ഉയര്‍ത്താനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.