ന്യൂഡൽഹി: വോട്ടുയന്ത്രം വേണ്ടെന്നുവെച്ച് ബാലറ്റുപെട്ടിയുടെ കാലത്തേക്ക് തിരിച്ചു പോകുന്ന പ്രശ്നമില് ലെന്ന് മുഖ്യതെരഞ്ഞെടുപ്പു കമീഷണർ സുനിൽ അറോറ. തെരഞ്ഞെടുപ്പു കമീഷനെ ഭയപ്പെടുത്തി യന്ത്രം വേണ്ടെന്നു വെപ്പി ക്കാനാവില്ല. വോട്ടുയന്ത്രം കൊണ്ടു പന്തു തട്ടുകയാണ്. വോട്ടുയന്ത്ര തിരിമറിയെന്ന പേരിൽ ദുരുദ്ദേശ്യപരമായ ചള ിവാരിയേറാണ് നടക്കുന്നത് -അദ്ദേഹം പറഞ്ഞു.
ബാലറ്റ് പെട്ടിയുടെ കാലത്തേക്ക് ഭാവിയിലും തിരിച്ചുപോകരുതെ ന്നാണ് തെൻറ അഭിപ്രായമെന്ന് സുനിൽ അറോറ പറഞ്ഞു. ബാലറ്റ് പേപ്പർ കൊണ്ടുപോകാൻ കായബലമുള്ളവരെ നിയോഗിച്ച കാലമുണ്ടായിരുന്നു. വോട്ട് എണ്ണിത്തീരാൻ ഏറെ കാലതാമസം. പോളിങ് ഉദ്യോഗസ്ഥർ ഏറെ കഷ്ടപ്പെട്ടിരുന്നു. 2014ൽ വോട്ടുയന്ത്ര അട്ടിമറി നടന്നുവെന്ന വിവാദത്തിെൻറ കൂടി പശ്ചാത്തലത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ വിശദീകരണം. ദേശീയ സമ്മതിദായക ദിനം വെള്ളിയാഴ്ച ആചരിക്കുന്നതിനോടനുബന്ധിച്ച് ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാർട്ടികളിൽനിന്നടക്കം ഏതു വിമർശനവും കേൾക്കാൻ തയാറാണ്. എന്നാൽ, വോട്ടുയന്ത്രം ഉപേക്ഷിക്കണമെന്ന സമ്മർദത്തിന് അടിപ്പെടാൻ പോകുന്നില്ല. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പു ഫലത്തിൽനിന്നു ഭിന്നമായ ഒന്നാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. അതിനുശേഷം ഹിമാചൽ പ്രദേശ്, ഗുജറാത്ത്, കർണാടക, ത്രിപുര, നാഗാലാൻഡ്, രാജസ്ഥാൻ എന്നിങ്ങനെ പല സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടന്നു. പല കാലത്തു നടന്ന തെരഞ്ഞെടുപ്പിെൻറ ഫലവും പലതാണ്. ഒരു ഫലം പുറത്തുവരുേമ്പാൾ വോട്ടു യന്ത്രം ശരി, ഫലം മറ്റൊന്നാണെങ്കിൽ വോട്ടുയന്ത്രം തെറ്റ് ^അതെങ്ങനെ പറയാൻ പറ്റും?
പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് എന്നിവിടങ്ങളിൽ അങ്ങേയറ്റം സുരക്ഷിതമായാണ് വോട്ടുയന്ത്രവും വിവിപാറ്റും നിർമിക്കുന്നത്. ഇൗ കമ്പനികൾ പ്രതിരോധ സ്ഥാപനങ്ങൾക്കു വേണ്ടിയും നിരവധി ജോലിചെയ്യുന്നുണ്ട്. 1.76 ലക്ഷം പോളിങ് ബൂത്തുകളിൽ വോട്ടുയന്ത്ര പ്രശ്നങ്ങൾ ആറിടത്തുണ്ടായി. വോട്ടുയന്ത്രത്തിൽ ചില പിഴവുകളുണ്ടായിരുന്നു. അതുപോലും ഉണ്ടാകാൻ പാടില്ല. ഒരു പിഴവും പറ്റാതിരിക്കേണ്ടതാണ്. അതാണ് ആഗ്രഹം ^മുഖ്യ കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.