ന്യൂഡൽഹി: കേരളത്തില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ ്ഥാപിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനികു മാര്‍ ചൗബേ. ലോക്സഭയില്‍ അടൂര്‍ പ്രകാശ് എം.പിക്ക് ചോദ്യോത്തരവേളയില്‍ നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എച്ച് വണ്‍.എന്‍വണ്‍ വൈറസ് ബാധയെത്തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 23 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1076 മരിച്ചിട്ടുണ്ടെന്നും ഇതില്‍ 22 മരണങ്ങള് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 593 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം പകരുന്നത് തടയുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സഹായം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.