ചെന്നൈ: നീറ്റ് പരീക്ഷാ കേന്ദ്രത്തിലുണ്ടായ വൈദ്യുതി തടസ്സം കാരണം പുന:പരീക്ഷ നടത്തേണ്ട ആവശ്യമില്ലെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) മദ്രാസ് ഹൈകോടതിയെ അറിയിച്ചു.
വൈദ്യുതി തടസ്സം പരീക്ഷയെ ബാധിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണത്തിൽ കണ്ടെത്തിയെന്നും മിക്ക വിദ്യാർഥികളും ഭൂരിഭാഗം ചോദ്യങ്ങൾക്കും ഉത്തരം നൽകിയതായും അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ബോധിപ്പിച്ചു.
ചെന്നൈ ആവഡി പരീക്ഷാ കേന്ദ്രത്തിലെ വൈദ്യുതി തടസ്സം കാരണം ചില വിദ്യാർഥികൾ ബുദ്ധിമുട്ടു നേരിട്ടതായ ഹരജിയിൽ പരീക്ഷാഫലം പുറത്തുവിടുന്നതിൽ നിന്ന് എൻ.ടി.എയെ തടഞ്ഞ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 13 വിദ്യാർഥികളാണ് പുനഃപരീക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് ജൂൺ ആറിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.