മൃഗീയതക്ക് സ്ഥാനമില്ല; ഇന്ത്യ ശ്രീലങ്കൻ ജനതക്കൊപ്പം -മോദി

ന്യൂഡൽഹി: ശ്രീലങ്കയിൽ 156 പേരുടെ മരണത്തിനും 300ലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ സ്ഫോടന പരമ്പരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

ശ്രീലങ്കയിലെ സ്ഫോടനം അപലപനീയമാണ്. നമ്മുടെ മേഖലയിൽ ഇത്തരം മൃഗീ യതക്ക് സ്ഥാനമില്ല. ശ്രീലങ്കൻ ജനതക്കൊപ്പം ഇന്ത്യ നിലകൊള്ളും. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേര ുന്നു. പരിക്കേറ്റവർക്ക് വേണ്ടി പ്രാർഥിക്കുന്നു - മോദി ട്വീറ്റ് ചെയ്തു.

ആറ് സ്ഫോടനങ്ങളാണ് ഇന്ന് പ്രാദേശിക സമയം രാവിലെ 8.45ഓടെ ശ്രീലങ്കയിലെ കൊളംബോയിലും പരിസര പ്രദേശങ്ങളിലുമായി നടന്നത്. സ്ഫോടനത്തിൻെറ കാരണം വ്യക്തമല്ല. ഇതുവരെ ആരും സ്ഫോടനത്തിൻെറ ഉത്തരവാദിത്തം ഏെറ്റടുത്തിട്ടില്ല.

കൊളംേബായിെല പ്രശസ്തമായ മൂന്ന് ഹോട്ടലുകളിലും മൂന്ന് പള്ളികളിലുമാണ് സ്േഫാടനം നടന്നത്. സ്ഫോടനം നടന്ന രണ്ടു പള്ളികൾ െകാളംബോക്ക് പുറത്തുള്ളവയാണ്. ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി പ്രാർഥനക്ക് എത്തിയ വിശ്വസികളാണ് സ്ഫോടനത്തിനിരയായവരിൽ ഭൂരിഭാഗവും.

അമേരിക്ക, ബ്രിട്ടൻ, ഡച്ച് പൗരൻമാർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മീഷണറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ്പ്ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചു.

Tags:    
News Summary - No Place For Such Barbarism In Our Region": PM Modi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.