ന്യൂഡൽഹി: കോവിഡ് മുൻകരുതലിെൻറ ഭാഗമായ അടച്ചുപൂട്ടലിലൂടെ രാജ്യം ഗുരുതര സാമ്പ ത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന ഭീതി നിലനിൽക്കെ, 21 ദിവസത്തെ ലോക്ഡൗൺ നീട്ടിയേക്കുമെന്ന അഭ്യൂഹം തള്ളി കേന്ദ്ര സർക്കാർ. അത്തരമൊരു ആലോചന ഇപ്പോൾ ഇല്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി.
വൻനഗരങ്ങളിൽനിന്ന് തൊഴിലാളി കുടുംബങ്ങൾ സ്വദേശത്തേക്ക് പലായനം തുടരുന്നതിനിടെയാണ് സർക്കാർ വിശദീകരണം. 21 ദിവസം കഴിയുേമ്പാൾ ലോക്ഡൗൺ നീട്ടുമെന്ന് പ്രചാരണമുണ്ടെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കിയെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു.
അടുത്തയാഴ്ച സാഹചര്യം യുക്തിസഹമായി വിലയിരുത്താൻ കഴിയുമെന്നാണ് സർക്കാർ നൽകുന്ന സൂചന. അതനുസരിച്ച് സമ്പർക്ക വിലക്ക് ഏർപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയാനും ഏകോപിത നീക്കങ്ങൾക്കും സാധിക്കും.
വൈറസിെൻറ സമൂഹവ്യാപനം രാജ്യത്ത് നടക്കുന്നില്ലെന്നും പരിമിത വ്യാപനം മാത്രമേയുള്ളൂ എന്നും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിലെ(ഐ.സി.എം.ആർ) ലുവ് അഗർവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.