ന്യൂഡൽഹി: ക്രിപ്റ്റൊ കറൻസിയുടെ പരസ്യങ്ങൾ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയെ അറിയിച്ചു. ബിറ്റ്കോയിൻ അംഗീകരിക്കാൻ സർക്കാറിന് പദ്ധതിയില്ലെന്ന് മന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
ക്രിപ്റ്റൊ കറൻസി നിയന്ത്രിക്കാൻ വ്യക്തമായ ചട്ടക്കൂട് ഇനിയുമുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരസ്യങ്ങൾ നിരോധിക്കാൻ തീരുമാനിച്ചിട്ടുമില്ല. റിസർവ് ബാങ്കും സെബിയും ബോധവത്കരണങ്ങൾ നടത്തുന്നുണ്ട്. ഇതിനായി ഉടൻ ഒരു ബിൽ സർക്കാർ കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.