മാപ്പില്ലെങ്കിൽ വിമാനവുമില്ല; ശിവസേന എം.പിക്ക് വീണ്ടും എയർ ഇന്ത്യയുടെ യാത്രാ വിലക്ക്

ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കരനെ തല്ലി വെട്ടിലായ ശീവസേന എം.പി ഗെയ്ക്വാദിെൻറ ടിക്കറ്റ് എയർ ഇന്ത്യ വീണ്ടും റദ്ദാക്കി. ഇൗ മാസാവസാനത്തെ മുംബൈ -ഡൽഹി യാത്രയാണ് റദ്ദാക്കിയത്. 

പ്രശ്നത്തിൽ എം.പിയെ പിന്തുണച്ച് പാർലമെൻിൽ സംസാരിച്ച ശിവസേന എം.പി ആനന്ദ് ഗീഥെ ഗെയ്ക്വാദിനുള്ള യാത്രവിലക്കിൽ ഇടപെട്ടിട്ടില്ലെങ്കിൽ മുംബൈയിൽ നിന്ന് ഒറ്റ വിമാനം പോലും പൊങ്ങില്ലെന്ന് ഭീഷണി മുഴക്കിയതിന്പിന്നാലെ എയർ ഇന്ത്യ നിലപാട് മയപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം പാർലമെൻറിലെത്തിയ ഗെയ്ക്വാദ് സംഭവത്തിൽ പാർലമെൻറിനോട് മാപ്പ് പറയുന്നുവെന്നും എന്നാൽ എയർ ഇന്ത്യ ജീവനക്കാരനോട് മാപ്പ്പറയില്ലെന്നും പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഡൽഹി -പൂണെ വിമാനയാത്രയില്‍ ബിസിനസ് ക്ലാസിന് പകരം എക്ണോമി ക്ലാസില്‍ ഇരുത്തിയതിനെ തുടർന്ന് ശിവസേന എം.പി എയർ ഇന്ത്യ ജീവനക്കാരനെ 25 പ്രാവശ്യം അടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. തുടര്‍ന്ന് എം.പിക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും എഫ്‌.ഐ.എ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. വിലക്ക് നീക്കാൻ ശിവസേന കേന്ദ്ര സർക്കാറിന് മേൽ കടുത്ത സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ വിലക്ക് നീക്കില്ലെന്ന് എയർ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - No Apology, No Flight: Air India Cancels Shiv Sena MP ദ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.