ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനായി സി.ബി.െഎ ബ്രിട്ടന് അപേക്ഷ നൽകി. ബ്രിട്ടനിലെ ഇന്ത്യൻ എംബസി മുഖേന നീരവ് മോദിയെ വിട്ടുകിട്ടാനുള്ള രേഖകൾ കൈമാറിയതായി സുപ്രീം കോടതിയെ നേരത്തെ സി.ബി.െഎ അറിയിച്ചിരുന്നു.
രാജ്യം വിട്ടശേഷം യു.കെ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നീരവ് എത്തിയിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. വായ്പതട്ടിപ്പ് കേസിൽ നീരവ് മോദിയും അമ്മാവൻ െമഹുൽ ചോക്സിയുമാണ് പ്രധാന പ്രതികൾ. കഴിഞ്ഞ ജനുവരി 16നാണ് ഇവർ രാജ്യംവിട്ടത്.
രാജ്യത്ത് നടന്ന ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പ് കേസിൽ നീരവ് മോദി, മെഹുൽ ചോസ്കി, മോദിയുടെ സഹോദരൻ നിഷാൽ എന്നിവർക്കെതിരെ സി.ബി.െഎ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.