ഗാന്ധിനഗർ: പാർലമെൻറ് പാസാക്കിയ മോട്ടോർ വാഹന ഭേദഗതി നിയമത്തി ലെ പിഴ സംഖ്യ കുറച്ച് ഗുജറാത്ത് സർക്കാറും. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് പിഴ തുക കുറക്കുമെന്ന് പ്രഖ്യാപിച്ചത്. വൻതുകയുടെ പിഴ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിശദമായ കൂടിയാലോചനകൾക്കു ശേഷമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാറിെൻറ തീരുമാനപ്രകാരം ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഒാടിക്കുന്നവരുടെ പിഴ 1000ത്തിൽ നിന്ന് 500 രൂപയായി കുറക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും 500 രൂപയാണ് പിഴ. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ പിഴ ശിക്ഷയും കുറച്ചിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനം ഒാടിക്കുന്നവർക്ക് 2000 രൂപയും നാലുചക്ര വാഹനം ഓടിക്കുന്നവർക്ക് 3000 രൂപയുമാണ് പിഴ. കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിൽ ഇത് 5000 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.