ന്യൂഡൽഹി: കോവിഡ് പോസിറ്റീവായവരെ മാത്രമല്ല ലക്ഷണങ്ങൾ ഉള്ളവരെയും ആശുപ്രതികളിൽ പ്രവേശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് പുതുക്കിയത്.
കോവിഡ് ബാധിതരായ എല്ലാ രോഗികൾക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ വേണ്ടിയാണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
സുപ്രധാന നിർദേശങ്ങൾ ഇവയാണ്:
കോവിഡ് രോഗികളെ ചികിത്സിക്കുന്ന രാജ്യത്തെ സ്വകാര്യമേഖലയിലേതടക്കമുള്ള മുഴുവൻ ആശുപത്രികൾക്കും പുതുക്കിയ മാനദണ്ഡം ബാധകമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ശനിയാഴ്ച 4,01,078 പേർക്കാണ് പുതുതായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.