ബംഗളൂരു: കർണാടകയുടെ 19ാം ഗവർണറായി മുൻ കേന്ദ്രമന്ത്രി താവർചന്ദ് ഗെഹ്ലോട്ട് ചുമതലയേറ്റു. ഞായറാഴ്ച രാവിലെ 10.30ന് രാജ്ഭവനിലെ ഗ്ലാസ് ഹൗസിൽ നടന്ന ചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഒാഖ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്ഥാനമൊഴിഞ്ഞ ഗവർണർ വാജുഭായി വാല, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, എം.പിമാർ, എം.എൽ.എമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു. രണ്ടാം മോദി മന്ത്രിസഭയിൽ സാമൂഹിക നീതി മന്ത്രിയായിരുന്ന താവർചന്ദിനെ മന്ത്രിസഭ പുനഃസംഘാടനത്തിൽ ഒഴിവാക്കിയാണ് കർണാടക ഗവർണറായി നിയമിച്ചത്. 2006 മുതൽ 2014 വരെ കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്നു. 73 കാരനായ താവർചന്ദ് െഗഹ്ലോട്ട് മധ്യപ്രദേശില ഉെജ്ജയിൻ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.