ന്യൂഡൽഹി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അടക്കം നാല് ഹൈകോടതി ചീഫ ് ജസ്റ്റിസുമാരെ കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്രത്തിെൻറ ഉത്ത രവ്. പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, രാജസ്ഥാൻ ഹൈകോടതി ചീ ഫ് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ഹിമാചൽപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് വി. രാ മസുബ്രഹ്മണ്യൻ എന്നിവരാണ് മറ്റുള്ളവർ.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൻ.വി.രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ എന്നിവരടങ്ങിയ കൊളീജിയമാണ് ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുകൾ കേന്ദ്രത്തിന് ശിപാർശ ചെയ്തത്. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ഋഷികേശ് റോയ് അസം സ്വദേശിയാണ്.
2018ലാണ് ഹൈകോടതി ചീഫ് ജസ്റ്റിസായത്. ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് നിയമ ബിരുദമെടുത്തു. ജസ്റ്റിസ് രവീന്ദ്ര ഭട്ട് സഹപാഠിയായിരുന്നു. ജസ്റ്റിസ് റോയിക്ക് 2025 ഫെബ്രുവരി ഒന്നുവരെ ഔദ്യോഗിക കാലാവധിയുണ്ടാകും. ജസ്റ്റിസ് കൃഷ്ണ മുരാരി അലഹാബാദുകാരനും ജസ്റ്റിസ് രവീന്ദ്ര ഭട്ട് മൈസൂരു സ്വദേശിയുമാണ്. ചെന്നെ സ്വദേശിയാണ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ. ഇവർ മൂന്നുപേർക്കും 2023 വരെയാണ് ഔദ്യോഗിക കാലാവധി.
നാലു പേർ കൂടി നിയമിതരായതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34ലെത്തി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിയമനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.