അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കർഷകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേർ മരിച്ചു. യേർപേഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കർഷകർകർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആന്ധ്രയിലെ ശ്രീകാളഹസ്തിയിലേക്ക് പോയ ട്രക്കാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ ട്രക്ക് പൊലീസ് സ്റ്റേഷന് സമീപമുണ്ടായിരുന്ന ഇലട്രിക്പോസ്റ്റിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിലെ വൈദ്യുതി ലൈൻ പൊട്ടി താഴെ വീണു. ഇൗ ലൈനിൽ നിന്ന് ഷോക്കേറ്റാണ് ചിലർക്ക് അപകടം സംഭവിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്തെ കടകളും ട്രക്ക് തകർത്തു.
സുവർണ്ണമുഖി നദിക്ക് സമീപം പ്രവർത്തിക്കുന്ന അനധികൃത ക്വാറിക്കെതിരെ പരാതി നൽകാനെത്തിയവരായിരുന്നു അപകടത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.