ന്യൂഡൽഹി: കേന്ദ്ര സിവിൽ സർവിസ് പോലെ അഖിലേന്ത്യ ജുഡീഷ്യൽ സർവിസ് വേണമെന്നും ഇൗ വിഷയത്തിൽ പാർലെമൻറിൽ ചർച്ച വേണമെന്നും എൻ.ഡി.എ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ തുടങ്ങിയവർ പെങ്കടുത്ത എൻ.ഡി.എ യോഗത്തിലാണ് ചില നേതാക്കൾ ഇൗ ആവശ്യമുന്നയിച്ചത്. ജുഡീഷ്യൽ സർവിസിലും ദലിത്, പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന് ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് ഇവർ ഇൗ നിർദേശം മുന്നോട്ടുവെച്ചത്.
വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ഉന്നത ജുഡീഷ്യറിയിൽ പ്രാതിനിധ്യം കുറഞ്ഞതിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉന്നത ജുഡീഷ്യറിയുടെ വാതിലുകൾ വനിതകൾക്കും പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്കും തുറന്നുകൊടുക്കേണ്ടതാണെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വഹ ആവശ്യപ്പെട്ടിരുന്നു.
ഹൈകോടതികളിെലയും സുപ്രീംകോടതിയിെലയും ജഡ്ജിമാരിൽ മിക്കവരും 250--300 കുടുംബങ്ങളിൽനിന്നുള്ളവരാണെന്നും അദ്ദേഹം ബി.ആർ അംബേദ്കറുടെ ചരമവാർഷികത്തിൽ പറഞ്ഞിരുന്നു. ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം നൽകണമെന്ന് പാർലമെൻറിലെ ദലിത് അംഗങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.