ന്യൂഡൽഹി: ബാബരി മസ്‌ജിദ് വിധിയുടെ പശ്ചാത്തലത്തിൽ വിവിധ മുഫ്തിമാരുടെ സംഗമം ന്യൂഡൽഹിയിൽ നടന്നു. കാന്തപുരം എ.പ ി. അബൂബക്കർ മുസ്‌ലിയാർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.
ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങളിൽ കക്ഷി ചേരാനും ശരീഅത്തിെൻറ ഭദ്രത കാത്തുസൂക്ഷിക്കുന്ന വിധം നിയമപരമായ ഇടപെടലുകൾ നടത്താനും സംഗമം തീരുമാനിച്ചു. മുസ്‌ലിംകൾക്കിടയിൽ വർധിച്ചുവരുന്ന സ്വത്വഭീതി അകറ്റാനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായി മുഫ്തി പ്രതിനിധികൾ ചർച്ചനടത്തുമെന്ന് കാന്തപുരം പറഞ്ഞു.
ഡോ. ഗുലാം യഹ്‌യ അൻജും മിസ്ബാഹി ഉദ്‌ഘാടനം ചെയ്‌തു. മൗലാനാ ശിഹാബുദ്ദീൻ റിസ്‌വി, മുഫ്‌തി മുഹമ്മദ് റഈസുദ്ദീൻ നൂരി, മുഫ്‌തി അൽതാഫ് റസ, മൗലാനാ ഷൗക്കത്ത് അലി ബറകാത്തി, മൗലാന ഫാറൂഖ് ആലം റിസ്‌വി, മുഫ്തി അബ്ദുൽ വാരിസ് മുറാദാബാദി, മൗലാനാ സയ്യിദ് ജാവേദ് നഖ്‌ഷബന്ദി, മുഫ്‌തി സാബിത് അൽ ഖാദിരി രാംപൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.