ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും പ്രതികരണം അറിയിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഡിസംബർ 16ന് വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് രവീന്ദർ ദുഡേജയാണ് നോട്ടീസ് അയച്ചത്.
ഹൈകോടതി ഇനി ഈ വിഷയം പരിഗണിക്കുന്നത് 2026 മാർച്ച് 12 ലേക്ക് മാറ്റി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണ ഏജന്‍സി സമർപ്പിച്ച പരാതി നിയമപരമായി അനുവദിക്കാനാകില്ലെന്ന് പറഞ്ഞാണ് വിചാരണ കോടതി ഇ.ഡിയുടെ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹൈകോടതിയിൽ ഇ.ഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോൺഗ്രസ് നേതാക്കൾക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് സിങ്വിയും ആർ.എസ്. ചീമയുമാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.