ന്യൂഡൽഹി: േമയ് 30ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നരേന്ദ്ര മോദി പ്രധാനമ ന്ത്രിയായി വീണ്ടും അധികാരമേൽക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ രാ ഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിക്കും പുതിയ മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുമെന്ന് രാഷ്ട്രപതി ഭവൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
എൻ.ഡി.എ- ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവായി ശനിയാഴ്ചയാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് അദ്ദേഹം രാഷ്ട്രപതിയെ കണ്ട് സർക്കാറുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കുകയും രാഷ്്ട്രപതി അദ്ദേഹത്തെ നിയുക്ത പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു. 545 അംഗ ലോക്സഭയിൽ 352 പേരുടെ പിന്തുണ എൻ.ഡി.എക്കുണ്ട്.
മന്ത്രിസഭയിൽ ആരൊക്കെയെന്ന വിവരം മോദിയും അമിത് ഷായും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. സത്യപ്രതിജ്ഞക്ക് എത്താനുള്ളവരുടെ പട്ടിക ആരെയും അറിയിച്ചിട്ടില്ല.
മോദിയുടെയും അമിത് ഷായുടെയും ഏറ്റവുമടുത്ത ആളുകൾ മന്ത്രിസഭയിലെ പുതുമുഖങ്ങളായി ഉണ്ടാകുമെന്നാണ് സൂചന. അമിത് ഷാക്ക് ആഭ്യന്തരമാണോ പ്രതിരോധമാണോ എന്നും വ്യക്തമല്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അട്ടിമറി ജയം നേടി സ്മൃതി ഇറാനിക്ക് മുന്തിയ പരിഗണന ലഭിക്കും. അധികാരമേൽക്കുന്ന ചടങ്ങിൽ പുറത്തുനിന്നുള്ള അതിഥികളുടെ പട്ടികയിൽ പാകിസ്താൻ മുൻപ്രധാനമന്ത്രി നവാസ് ശരീഫിെൻറ പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.