ജയ്പൂർ: പത്ത് വർഷത്തെ തന്റെ ഭരണത്തിൽ സംഭവിച്ചത് ട്രെയിലർ മാത്രമാണെന്നും കുടുതൽ കാര്യങ്ങൾ വരാനിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ചുരുവിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എന്തൊക്കെ സംഭവിച്ചു എന്നതല്ല വിഷയം, ഇതുവരെ സംഭവിച്ചതെല്ലാം ഒരു ട്രെയിലർ മാത്രമാണ്. ഇതുവരെ മോദി ചെയ്തത് എന്തൊക്കെയാണോ അതെല്ലാം വിശപ്പുണ്ടാക്കുന്ന ചെറു വിഭവം മാത്രമായിരുന്നു. പ്രധാന ഭക്ഷണം വരാനിരിക്കുന്നതേയുള്ളൂ. ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഒരുപാട് സ്വപ്നങ്ങൾ ബാക്കിയുണ്ട്. രാജ്യത്തെ കൂടുതൽ മുന്നിലേക്ക് നയിക്കേണ്ടതുണ്ട്," മോദി പറഞ്ഞു.
കോൺഗ്രസിനെതിരെയും മോദി റാലിക്കിടെ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ വിഭജിക്കുന്നതിലാണ് കോൺഗ്രസിന്റെ ശ്രദ്ധയെന്നും സൈന്യത്തിനെതിരെ പാർട്ടി വിമർശനം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ചതോടെ മുസ്ലിം സഹോദരിമാരെ മാത്രമല്ല, മുസ്ലിം സമൂഹത്തെയാണ് സർക്കാർ രക്ഷിച്ചത്. രാജ്യത്തെ പിന്നോക്ക ദലിത് വിഭാഗങ്ങൾക്ക് വേണ്ടി ചെയ്യാൻ കോൺഗ്രസിനോ പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കോ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.