നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വനിത ഡോക്ടറെയും കുടുംബത്തെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവിനെയും മക്കെളയും അനസ്തേഷ്യ നൽകി കൊലെപ്പടുത്തിയ ശേഷം ഡോക്ടർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഡോ. സുഷമ റാണെയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 42 കാരനായ സുഷമയുടെ ഭർത്താവ് ദിരാജിെനയും 11ഉം അഞ്ചും വയസുള്ള കുഞ്ഞുങ്ങളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. നാഗ്പുരിലെ എൻജിനീയറിങ് കോളജിലെ പ്രഫസറാണ് ദിരാജ്. സുഷമ അവന്തി ആശുപത്രിയിലെ ഡോക്ടറും.
മകളെയും കൂട്ടി സുഷമ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആശുപത്രിയിലെത്തുകയും അവിടെനിന്ന് അനസ്തേഷ്യയുടെ മരുന്ന് കുപ്പിയെടുത്തശേഷം വീട്ടിേലക്ക് വരികയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം അനസ്തേഷ്യയുടെ ഡോസ് കൂടിയ മരുന്ന് ഭർത്താവിെൻറയും കുട്ടികളുടെയും ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇവരുടെ നാഗ്പുർ കൊറാഡിയിലെ വീട്ടിൽനിന്ന് സിറിഞ്ചും അനസ്തേഷ്യ മരുന്ന് കുപ്പിയും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിെൻറയും ആത്മഹത്യയുടെയും കാരണം വ്യക്തമല്ല. േപാസ്റ്റുമോർട്ടത്തിനും ഫോറൻസിക് പരിശോധനക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.