ബംഗളൂരു: ചിത്രദുർഗയിൽ ബി.ജെ.പി റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരി ച്ച ഹെലികോപ്ടറിൽനിന്ന് ഒരു പെട്ടി ദ്രുതഗതിയിൽ സ്വകാര്യ കാറിൽ കയറ്റിക്കൊണ്ടുപ ോയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. ഇതുസംബന്ധിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദി നേശ് ഗുണ്ടുറാവു തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകി. പെട്ടിക്കകത്ത് എന്താണ് ഉണ്ടാ യിരുന്നതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും സ്വകാര്യ വാഹനം ആരുടേതായിരുന്നുവെ ന്നും വെളിപ്പെടുത്തണമെന്നാണ് ആവശ്യം.
വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് എം.പി ആനന്ദ് ശർമ ഞായറാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലും ആവശ്യപ്പെട്ടു. സംഭവത്തിൽ ഉടൻ അന്വേഷണം വേണം. പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിലുണ്ടായിരുന്നതെന്താണെന്ന് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തെട്ട. വിഷയത്തിൽ കുറ്റക്കാരല്ലെന്ന് തെളിയിക്കാൻ മോദിക്കും ബി.ജെ.പിക്കും ബാധ്യതയുെണ്ടന്നും ശർമ പറഞ്ഞു. ഇതുസംബന്ധിച്ച് ചിത്രദുർഗ ജില്ല തെഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടുമെന്ന് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സജീവ്കുമാർ പറഞ്ഞു.
ഏപ്രിൽ ഒമ്പതിനായിരുന്നു ചിത്രദുർഗയിൽ മോദി പെങ്കടുത്ത റാലി. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ധിറുതിയിൽ ഭാരമുള്ള കറുത്ത പെട്ടിയെടുത്ത് സ്വകാര്യ ഇന്നോവ വാനിൽ കയറ്റുന്നതും വാൻ അതിവേഗം ഒാടിച്ചുപോകുന്നതുമായ ദൃശ്യങ്ങളടങ്ങുന്ന 14 സെക്കൻഡുള്ള വിഡിയോ യൂത്ത് കോൺഗ്രസിെൻറ മീഡിയ ചുമതലയുള്ള ശ്രീവത്സയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഹെലികോപ്ടറിെൻറ കറങ്ങുന്ന ഫാനിെൻറ പശ്ചാത്തലമുള്ള വിഡിയോയിൽ ഹെലികോപ്ടറിൽനിന്ന് പെട്ടി ഇറക്കുന്ന ദൃശ്യമില്ല. ഭാരമുള്ള പെട്ടിയുമായി രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ കാറിലേക്ക് ധിറുതിയിൽ നീങ്ങുന്ന ദൃശ്യമാണുള്ളത്. എന്തുെകാണ്ടാണ് ആ പെട്ടി സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമാവാഞ്ഞതെന്നും പെട്ടി കയറ്റിയ ഇന്നോവ വാൻ പ്രധാനമന്ത്രിക്ക് അകമ്പടിയേകാതിരുന്നതെന്താണെന്നും വിഡിയോ പോസ്റ്റ് ചെയ്ത് ശ്രീവത്സ സംശയമുന്നയിച്ചു.
കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു അടക്കമുള്ള നേതാക്കളും വിഡിയോ ട്വിറ്റർ പങ്കുെവച്ചു. പെട്ടി മോദിയുടെ ഹെലികോപ്ടറിലാണോ കൊണ്ടുവന്നതെന്ന സംശയമുന്നയിച്ച ഗുണ്ടുറാവു, പെട്ടിക്കുള്ളിൽ എന്തായിരുന്നു എന്നത് സംബന്ധിച്ചും വാഹനം ആരുടേതാണ് എന്നതും തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.