മഥുര (ഉത്തര്‍പ്രദേശ്): സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍, 2013ലെ മുസഫര്‍നഗര്‍ കലാപവും ശാംലി ജില്ലയിലെ കൈരാനയില്‍നിന്ന് ഹിന്ദുക്കള്‍ കുടിയൊഴിഞ്ഞുപോയെന്ന ആരോപണവും അന്വേഷിക്കുമെന്ന് ബി.ജെ.പി. രണ്ടു സംഭവങ്ങളുടെയും യഥാര്‍ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ളെന്ന് പാര്‍ട്ടി വക്താവ് മനീഷ് ശുക്ള പറഞ്ഞു.
കോണ്‍ഗ്രസ്- എസ്.പി സഖ്യം അഴിമതിയും കുറ്റകൃത്യവും ചേരുന്നതുപോലെയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്ന് ഉറപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തനിച്ചാണ് മത്സരിക്കേണ്ടിയിരുന്നതെന്നും പരാജയഭീതിമൂലമാണ് കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറായതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.