ന്യൂഡൽഹി: വംശീയാതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മുസ്ലിംലീ ഗ് ദേശീയ കമ്മിറ്റിയുടെ രണ്ടാം ഘട്ട ധനസഹായം വിതരണം ചെയ്തു. 21 കുടുംബങ്ങൾക്ക് ലക്ഷംരൂ പ വീതമാണ് നൽകിയത്. ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. നവാസ് ഗനി എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവർ സംസാരിച്ചു. കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായി ശേഖരിച്ച ഫണ്ടിൽനിന്നാണ് തുക നൽകിയത്.
പരിക്കേറ്റവർക്കും വീടിനും കച്ചവട സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും എ.ഐ.കെ.എം.സി. സി നൽകുന്ന സാമ്പത്തിക സഹായത്തിെൻറ എട്ടാംഘട്ട വിതരണവും ചടങ്ങിൽ നടന്നു.
100 പേർക്കാണ് സഹായം നൽകിയത്. കജൂരി ഖാസിൽ പ്ലൈവുഡ് ഡോർ നിർമാണ യൂനിറ്റ് നടത്തുന്ന മുഖിൻ ഖാെൻറ ഫാക്ടറിയിലെ യന്ത്രസാമഗ്രികൾ കലാപകാരികൾ അഗ്നിക്കിരയാക്കിയിരുന്നു. ഫാക്ടറി തുറന്നു പ്രവർത്തിക്കാനാവശ്യമായ നാലര ലക്ഷം രൂപ വിലവരുന്ന മെഷീൻ എ.ഐ.കെ.എം.സി.സി അദ്ദേഹത്തിന് കൈമാറി.
ദീർഘകാല പുനരധിവാസ പദ്ധതി നടപ്പാക്കാൻ സി.കെ. സുബൈർ കൺവീനറായി ഡൽഹി റിലീഫ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ലീഗ് ഡൽഹി സംസ്ഥാന പ്രസിഡൻറ് മൗലാനാ നിസാർ അഹമ്മദ്, ശൈഖ് ഫൈസൽ, നിസാം മുഹമ്മദ്, വി.കെ. ഫൈസൽ ബാബു, ആസിഫ് അൻസാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.