ലഖ്നോ: അലിഗഢ് റെയിൽവേ സ്റ്റേഷനിൽ മുസ്ലിം കുടുംബത്തിന് നേരെ ആൾക്കൂട്ട ആക്രമണം. 25ഓളം പേർ വരുന്ന സംഘമാണ് മുസ്ലിം കുടുംബത്തെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ ജെ.എൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പ ിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അലിഗഢ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുേമ്പാൾ 20 മുതൽ 25 പേരടങ്ങിയ സംഘമെത്തി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം മൊഴി നൽകി. ഒരു സംഘടനയിൽ പെട്ടവരാണ് ആക്രമണം നടത്തിയതെന്നും അവർ ഐഡൻറിറ്റി കാർഡ് ഉൾപ്പടെ ധരിച്ചിരുന്നുവെന്നും അലിഗഢിൽ ആക്രമണത്തിനിരയായ കുടുംബം വ്യക്തമാക്കി.
സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ആക്രമണം കണ്ടിട്ടും ഇടെപടാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. ആക്രമണത്തിൻെറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക മാത്രമാണ് അവർ ചെയ്തത്. അതേസമയം, ആക്രമണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തെ അലിഗഢ് യൂനിവേഴ്സിറ്റി പ്രസിഡൻറും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.