മുംബൈ: കനത്ത മഴക്കിടെ വെള്ളച്ചാട്ടം കാണാൻ പോയ മലയാളി ഉൾെപ്പടെ മൂന്നു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഒരാളെ കാണാനില്ല. നവി മുംബൈയിലെ ഖാർഗറിലുള്ള പാണ്ഡവ്കട വെള്ളച്ചാട്ടം കാണാൻ പോയ ആതിര നായരാണ് (19) മരിച്ച മലയാളി. നേഹ ദമ, ശ്വേത നന്ദ് എന്നിവരാണ് മരിച്ച മറ്റുള്ളവർ.
നെരൂളിലെ എസ്.െഎ.ഇ.എസ് കോളജ് വിദ്യാർഥികളാണിവർ. ശ്വേത ജെയിനിനെയാണ് കാണാതായത്. നവി മുംബൈയിലെ നെരൂളിൽ സെക്ടർ 15 ൽ താമസിക്കുന്ന പാലക്കാട് മുണ്ടൂർ സ്വദേശി ചന്ദ്രശേഖരൻ നായരുടെയും രേഖയുടെയും മകളാണ് ആരതി.
ശനിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. വെള്ളച്ചാട്ടം കണ്ടുനിൽെക്ക അതിശക്തമായ മഴയിൽ പെെട്ടന്ന് വെള്ളം കയറി നാലുപേരും ഒലിച്ചുപോവുകയായിരുന്നു എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.