മുംബൈ: ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്റ്റേഷനിലെ നടപ്പാലത്തിന് ഘടനാപരമായി പ്രശ്നങ്ങൾ ഒന്നമുണ്ടായിരുന ്നില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. അധികൃതർ പാലത്തിെൻറ ഘടനാപഠനം നടത്തിയതാണ്. അതിൽ പ്രശ്ന ങ്ങളൊന്നും കണ്ടിരുന്നില്ല - മുഖ്യമന്ത്രി പറഞ്ഞു.
‘അപകടം നർഭാഗ്യകരമാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാലത്തിെൻറ ഘടനാ പഠനം നേരത്തെ നടത്തിയതാണ്. അന്ന് പാലം ബലമുള്ളതാണെന്നാണ് കെണ്ടത്തിയത്. എന്നിട്ടും പാലം തകർന്നെങ്കിൽ പഠനത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണ് മനസിലാക്കേണ്ടത്. അതേ കുറിച്ചും അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും’ - ഫട്നാവിസ് വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് ഏഴരയോടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്നു പേർ സ്ത്രീകളാണ്. റെയിൽ പാളം മുറിച്ചു കടക്കുന്നതിനാണ് നടപ്പാലം ഉപയോഗിച്ചിരുന്നത്. 2008 ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ അജ്മൽ കസബിെൻറതായി പുറത്തുവന്ന ചിത്രങ്ങൾ ഇൗ പാലത്തിൽ നിന്നുള്ളതാണ്. അതിനാൽ ഇതിനെ കസബ് ബ്രിഡ്ജ് എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപ താത്കാലിക നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ചികിത്സ െചലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടം വളരെ ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കൊപ്പമാണ് തെൻറ മനസ്. പരിക്കേറ്റവർക്ക് എത്രയും വേഗം ഭേദമാകെട്ട. അപകടത്തിെൻറ ഇരകൾക്ക് മഹാരാഷ്ട്ര സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധനമന്ത്രി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.