രാജ്യത്ത് ഏറ്റവുമധികം അതിക്രമം നേരിടുന്നത് മുസ്ലിം സമുദായം –മുലായം

ലഖ്നോ: രാജ്യത്ത് ഏറ്റവുമധികം അതിക്രമം നേരിടുന്നത് മുസ്ലിം സമുദായമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ട്ടിയുടെ രജതജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജ്വാദി പാര്‍ട്ടി ഭരണകാലത്ത് മുസ്ലിം സുദായത്തിനുനേരെ ആക്രമണമുണ്ടായിട്ടുണ്ടോയെന്ന് നാം പരിശോധിക്കണം. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ല. രാജ്യത്ത് 21 കോടി ജനങ്ങള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ല. പാര്‍ട്ടിയുടെ സ്ഥാപകദിനം ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിടുന്ന ‘സങ്കല്‍പ് ദിവസ്’ ആയി ആചരിക്കാനും മുലായം ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്യണമെന്നും വേദിയിലുണ്ടായിരുന്ന ജനതാപരിവാര്‍ നേതാക്കളോടായി മുലായം പറഞ്ഞു.

 

Tags:    
News Summary - mulayam sigh yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.