ന്യൂഡൽഹി: സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽനിന്ന് 25 കി.മീ അകലെ. മൂന്ന് സ്ഥലങ്ങളിൽ നിന്ന് അയോധ്യ ജില്ലയിലെ ധാനിപൂർ വില്ലേജിലെ സൊഹ്വാൽ തെഹ്സിലിലെ ഭൂമിക്കാണ് ഉത്തർപ്രദേശ് മന്ത്രിസഭ അം ഗീകാരം നൽകിയത്.
ജില്ലാ ആസ്ഥാനമായ ഫൈസാബാദിൽനിന്ന് 18 കി. മീ അകലെയാണ് ഭൂമി. ‘പഞ്ചകോശി പരികര്‍മ’ എന്നറിയപ്പെടുന്ന അയോധ്യയുടെ ചുറ്റുമുള്ള 15 കിലോ മീറ്ററിന് പുറത്ത് മാത്രമെ മുസ്ലിങ്ങൾക്ക് അഞ്ച് ഏക്കർ ഭൂമി അനുവദിക്കാവൂ എന്ന് സംഘ്പരിവാർ ആവശ്യമുന്നയിച്ചിരുന്നു. സാമുദായിക സൗഹാർദവും ക്രമസമാധാനവും സംരക്ഷിക്കാൻ മികച്ച സ്ഥലമാണിതെന്ന് ഉത്തർപ്രദേശ് സർക്കാറിെൻറ വക്താവും മന്ത്രിയുമായ ശ്രീകാന്ത് ശർമ പറഞ്ഞു.
24ന് ചേരുന്ന യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് യോഗത്തിൽ ഇത്സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് വഖഫ് ബോർഡ് വക്താവ് അറിയിച്ചു. ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡും ജംഈയത്തുൽ ഉലമ ഹിന്ദും ഭൂമി നരസിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.