ന്യൂഡൽഹി: മോദി തരംഗം രാജ്യത്ത് അവസാനിച്ചുവെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാജ്യത്തെ നയിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയതിനെതിരാണ് ഗുജറാത്തിലെ ജനങ്ങൾ. ഇതുമൂലം ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പപ്പുവെന്ന് വിളിച്ച് രാഹുലിനെ കളിയാക്കുന്നത് തെറ്റാണ്. ജനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി. ഇവർ വിചാരിച്ചാൽ ആരെ വേണമെങ്കിലും പപ്പുവാക്കാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ 2014ലെ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേന എം.പിയുടെ പ്രതികരണം.
എൻ.ഡി.എയിലെ ഘടകകക്ഷിയാണെങ്കിലും ബി.ജെ.പിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ശിവസേന ഉന്നയിക്കുന്നത്. പാർട്ടിയുടെ മുഖപത്രമായ സാമ്നയിലെ ലേഖനങ്ങളിലൂടെയാണ് ബി.ജെ.പിക്കെതിരെ ശിവസേന വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഗുജറാത്തിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സേന എം.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.