വാഷിങ്ടൺ/മനില: സ്വതന്ത്ര ഇന്തോ-പസഫിക് മേഖലക്കുവേണ്ടിയുള്ള തന്ത്രപ്രധാന പങ്കാളിത്തം മുൻനിർത്തി ഇന്ത്യയും അമേരിക്കയും ലോകത്തെ വലിയ സൈനികശക്തികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും. പ്രധാന പ്രതിരോധ പങ്കാളികളെന്ന സഹകരണം ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടെന്നും വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറയുന്നു. ആസിയാൻ ഉച്ചകോടിക്കെത്തിയ ട്രംപും മോദിയും മനിലയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിശദീകരണമെന്ന നിലക്കാണ് പ്രസ്താവന.
ഇന്ത്യ- പസഫിക് മേഖലയിൽ ൈചനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ, യു.എസ്, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ യോജിച്ച് നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസ് വിദശീകരണം. ദക്ഷിണ ചൈന കടലിൽ ചൈനയുടെ സൈനിക ഇടപെടൽ ചെറുക്കുകയാണ് ഉച്ചകോടിക്കിടെ രൂപപ്പെട്ട സഖ്യത്തിെൻറ ലക്ഷ്യം. രാജ്യാന്തര നിയമം പാലിച്ചുള്ള ഇടപെടൽ ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുകയെന്ന് നാലു രാജ്യങ്ങളും വ്യത്യസ്ത പ്രസ്താവനകളിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ യു.എസിൽനിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് സമീപമാസങ്ങളിൽ ഒരു കോടി ബാരലായി വർധിച്ചതിൽ ട്രംപ് നന്ദി അറിയിച്ചതായി വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറയുന്നു.
ഒക്ടോബറിലാണ് അമേരിക്കൻ ക്രൂഡ് ഒായിലിെൻറ ആദ്യ ഘട്ടം ഇന്ത്യയിലെത്തിയത്. ഒരുവർഷത്തിനകം 13000 േകാടി രൂപയുടെ അസംസ്കൃത എണ്ണ യു.എസിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ഒായിൽ കോർപറേഷൻ. ഏഷ്യയിൽ തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പിക്കുകയാണ് ഇന്ത്യയുമായുള്ള സഹകരണത്തിെൻറ ലക്ഷ്യമായി ട്രംപ് കാണുന്നതെന്ന്, കൂടിക്കാഴ്ചയെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിദശീകരിച്ചു.
അതിനിടെ, ട്രംപ് ഭരണകൂടത്തിനുകീഴിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ പറഞ്ഞു. യു.എസിനും ചൈനക്കുമിടയിലുള്ളതിനെക്കാൾ പൊതുവായ കാര്യങ്ങൾ യു.എസിനും ഇന്ത്യക്കും ഇടയിലുണ്ട്. മോദിയുമായുള്ള യു.എസ് ബന്ധം എന്നത് ട്രംപിന് മോദിയുമായുള്ള ബന്ധം തന്നെയാണ്, ട്രംപ് മോദിയെ ഇഷ്ടപ്പെടുന്നു, ഏറെ സാധ്യതകളുള്ള ബന്ധമാണിത് -രാജ് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.