ന്യൂഡൽഹി: ഫാ. സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെൻറ ക്ഷണം സ്വീകരിച്ച് വന്ന കത്തോലിക്ക സഭ നേതാക്കളായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് (സീറോ മലങ്കര സഭ), കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് (സി.ബി.സി.ഐ അധ്യക്ഷന്‍, ലാറ്റിന്‍ സഭ), കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭ) എന്നിവരെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്റ്റാൻ സ്വാമി വിഷയം പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും അദ്ദേഹം അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മോദിക്ക് സഹതാപമുണ്ടെന്നും ക്രിസ്തീയസഭ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണ ഏജൻസികളാണ് കേസ് പിന്തുടരുന്നതെന്നും അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നുവത്രെ പ്രധാനമന്ത്രിയുടെ മറുപടി.
അതേസമയം, ചർച്ച പോസിറ്റിവും സന്തോഷകരവുമായിരുന്നുവെന്നും ക്രൈസ്തവ സമൂഹത്തിന് ലഭിക്കേണ്ട കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും നിേവദനങ്ങളൊന്നും സമർപ്പിച്ചിട്ടില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.