ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അതിർത്തികള ടച്ച് നടപടി ശക്തമാക്കിയിട്ടും കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്നു. ഇവ രെ പൊലീസ് പലേടത്തും മൃഗീയമായി നേരിടുകയാണ്. നടപടി ശക്തമായതോടെ ഡൽഹിയിൽ നിന്ന ു ഇതര സംസ്ഥാനങ്ങളിലേക്കുള്ള ഒഴുക്കിന് കുറവുണ്ട്. എന്നാൽ, ഉത്തർപ്രദേശ് അടക്കമ ുള്ള സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് വൻതോതിൽ പലായനം തുടരുകയാണ്.
പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തിയതോടെ ചിലയിടങ്ങളിൽ ആളുകൾ റെയിൽ പാത വഴിയാണ് അതിർത്തി കടന്നത്. ഞായറാഴ്ച ഡൽഹി അതിർത്തിയോടു ചേർന്ന ഗാസിയാബാദിൽ പതിനായിരങ്ങൾ ഒരുമിച്ച് എത്തിയതോടെ ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ വാഹനങ്ങൾ അയച്ച് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി സീകരിച്ചിരുന്നു.
എന്നാൽ, ഇതിനു മുമ്പ് അതിർത്തികൾ പിന്നിട്ടവർ വാഹനം ലഭിക്കാതെ ഇപ്പോഴും നടന്നു നീങ്ങുന്നുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും വൻതോതിൽ പലായനം തുടരുന്നതായാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ നഗരങ്ങളിൽ കുടിയേറിയ തൊഴിലാളികളാണ് കുടുംബത്തോടൊപ്പം കാൽ നടയായി നാടുകളിലേക്ക് മടങ്ങുന്നത്.
പഞ്ചാബിലെ അമൃതസറിൽ നിന്നും രാജസ്ഥാനിലെ ഗ്രാമങ്ങളിലേക്ക് പുറപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന 16 അംഗ സംഘം ആറു ദിവസം കൊണ്ട് പിന്നിട്ടത് 277 കിലോമീറ്ററാണ്. ഇനിയും 600 കിലോമീറ്റർ താണ്ടണം ഇവർക്ക് സ്വദേശമായ ഗംഗാപൂർ സിറ്റിയിൽ എത്താൻ. അതിർത്തി അടച്ചതിനെത്തുടർന്ന് വനത്തിലൂടെയാണ് ഇവർ രാജസ്ഥാനിലേക്ക് പ്രവേശിച്ചത്.
രണ്ടു മൂന്നു ദിവസത്തിനകം പലായനം അവസാനിപ്പിക്കുമെന്ന് ദേശീയ ദുരന്ത നിവാരണസേന വ്യക്തമാക്കി. പലായനം തടയാൻ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പുവരുത്തമെന്നും ലോക്ഡൗൺ ശക്തമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് ഞായറാഴ്ച കേന്ദ്രം നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.