ന്യൂഡൽഹി: വിവാദമായ മെഡിക്കൽ കൗൺസിൽ കേസിൽ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് നാരായൺ ശുക്ലക്കെതിരെ തെളിവുകൾ. ഇദ്ദേഹം ഉൾപ്പെട്ട ബെഞ്ച് 2017 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിധിയിൽ സെപ്റ്റംബർ നാലിന് തിരുത്തൽ വരുത്തുകയും ഇതിെൻറ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ ഒരു മെഡിക്കൽ കോളജിന് 2017-18 വർഷം വിദ്യാർഥിപ്രവേശനാനുമതി ലഭിക്കുകയും ചെയ്തു. ടൈപ് ചെയ്ത വിധി കൈകൊണ്ട് തിരുത്തുകയായിരുെന്നന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു.
ജസ്റ്റിസ് ശുക്ലക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നിയമിച്ച പ്രത്യേകസമിതിയാണ് അന്വേഷണം നടത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ലഖ്നോ കേന്ദ്രമായ ജി.സി.ആർ.ജി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 2017-18 അധ്യയനവർഷം പ്രവേശനം അനുവദിക്കുന്നതിൽനിന്ന് അലഹബാദ് ഹൈകോടതിയെ സുപ്രീംകോടതി തടഞ്ഞിരുന്നു. എന്നാൽ, ഇതിന് എട്ടുദിവസത്തിന് ശേഷമാണ് ശുക്ല വിധി തിരുത്തിയത്.
വിവിധ ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് ഇന്ദിര ബാനർജി (മദ്രാസ്), ജസ്റ്റിസ് എസ്.കെ. അഗ്നിഹോത്രി (സിക്കിം), ജസ്റ്റിസ് പി.കെ. ജയ്സ്വാൾ (മധ്യപ്രദേശ്) എന്നിവരാണ് അന്വേഷണം നടത്തിയത്. സമിതിയിലെ ഏറ്റവും മുതിർന്ന അംഗം ജസ്റ്റിസ് ഇന്ദിര ബാനർജിയാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് സമർപ്പിച്ചത്. സി.ബി.െഎയുടെ കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് ജഡ്ജിമാരുടെ റിപ്പോർട്ട്. ഇതോടെ ഇദ്ദേഹത്തിനെതിരെ സി.ബി.െഎ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. സമിതി റിപ്പോർട്ട് വരും ദിവസങ്ങളിൽ സുപ്രീംകോടതിയിലെ മറ്റു ജഡ്ജിമാർക്ക് കൈമാറുകയും പരസ്യപ്പെടുത്തുകയും ചെയ്തേക്കുമെന്നാണ് സൂചന.
അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ 2017 മുതൽ രണ്ടുവർഷത്തേക്ക് പ്രവേശനം നടത്തുന്നതിൽനിന്ന് 32 മെഡിക്കൽ കോളജുകളെ കേന്ദ്രസർക്കാർ തടഞ്ഞതാണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണിത്. 2017 ആഗസ്റ്റ് മുതൽ ചില മെഡിക്കൽ കോളജുകൾക്ക് സുപ്രീംകോടതിയും അലഹബാദ് ഹൈകോടതിയും ഇളവ് നൽകിയെങ്കിലും സെപ്റ്റംബർ 18ന് സുപ്രീംകോടതി മെഡിക്കൽ കൗൺസിൽ നിലപാട് ശരിവെക്കുകയും കോളജുകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. 2018-19 വർഷത്തെ പ്രവേശനം സംബന്ധിച്ച് പരിശോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കാൻ മെഡിക്കൽ കൗൺസിലിനോട് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.