വിയന: ലോക വ്യാപകമായി വലിയ പ്രതിസന്ധി നേരിടുകയാണ് മാധ്യമങ്ങളെന്ന് ആഗോള മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇൻറർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ). വിയന ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണിത്. മാധ്യമങ്ങളുടെ നാവരിയാൻ ആഗോളതലത്തിലുള്ള എല്ലാ സർക്കാറുകളും പുതിയ നിയമങ്ങൾ നടപ്പാക്കുകയാണ്.
കഴിഞ്ഞ വർഷം മേയ് മുതൽ ഇതുവരെ ലോകവ്യാപകമായി 55 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും ഐ.പി.ഐ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിൽ പുതുതായി കൊണ്ടുവന്ന ഡിജിറ്റൽ സുരക്ഷ നിയമം ലംഘിക്കുന്ന മാധ്യമപ്രവർത്തകരെ കാത്തിരിക്കുന്നത് ജീവപര്യന്തം തടവാണ്. തുർക്കിയാണ് ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ജയിലിലടച്ച രാജ്യം. ഐ.പി.ഐ എക്സിക്യൂട്ടിവ് ബോർഡ് അംഗം കദ്രി ഗുർസെൽ ഉൾപ്പെടെ 139 മാധ്യമപ്രവർത്തകരാണ് ജയിലിൽ കഴിയുന്നത്.
സർക്കാറിനെതിരെ വാർത്തയെഴുതിയാൽ പാകിസ്താനിൽ പത്രങ്ങളുടെ പരസ്യം റദ്ദാക്കുകയാണ് ശിക്ഷാനടപടികളിൽ ആദ്യം. പാകിസ്താനിൽ ഏറ്റവും പ്രചാരമുള്ള ഡോൺ പത്രം ഇത്തരത്തിൽ പ്രയാസം അനുഭവിക്കുകയാണിപ്പോൾ. രാജ്യേദ്രാഹക്കുറ്റം ചുമത്തി ജയിലിലടച്ച സിറിൽ അൽമെയ്ദയെപ്പോലുള്ള മാധ്യമപ്രവർത്തകരെയും വ്യക്തിപരമായി വേട്ടയാടുന്നതിന് പുറമെയാണിത്.
മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്നതിെൻറ മറ്റൊരു ഇരയാണ് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ്. ഇറാഖിൽ യു.എസ് സൈനികനീക്കത്തിെൻറ വിവരങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തുവിട്ടതിനാണ് യു.എസ് അസാൻജിനെ ശിക്ഷിക്കാനൊരുങ്ങുന്നത്. ബ്രിട്ടനും മാധ്യമപ്രവർത്തകരെ അടിച്ചമർത്താൻ നിയമം കൊണ്ടുവരാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.