ന്യൂഡൽഹി: ഡൽഹി തദ്ദേശതെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങൾ തന്നെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ വോട്ടിങ് യന്ത്രങ്ങൾ നടന്നു എന്ന ആരോപണത്തെ തുടർന്നാണ് ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പടെയുള്ള നേതാക്കൾ ഉയർത്തിയത്.
എന്നാൽ നോട്ടക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഇൗ വർഷം മുതൽ ഡൽഹി തെരഞ്ഞെടുപ്പിൽ ഉണ്ടാവും. ഡൽഹിയിലെ മൂന്ന് തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നടത്തുന്നുത് ബി.ജെ.പിയാണ്. ഏപ്രിൽ 22നാണ് ഡൽഹിയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 25നാണ് വോെട്ടണ്ണൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.