ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടർന്ന് പാർട്ടിയെ ഉടച്ചുവാർക്കാൻ ബി.എസ്.പി അധ്യക്ഷ മായാവതി. പാർട്ടി തട്ടകമായ ഉത്തർപ്രദേശിന് അപ്പുറം സ്വാധീനമുള്ള ആറു സംസ്ഥാനങ്ങളിലെ സംഘടനാ ചുമതലക്കാരെ ഒന്നടങ്കം മാറ്റിയാണ് മായാവതിയുടെ പ്രകടനം. ഉത്തരാഖണ്ഡ്, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചുമതലക്കാരെയാണ് മാറ്റിയത്. ഒപ്പം ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന്മാരെയും നീക്കിയിട്ടുണ്ട്.
ഡൽഹി ബി.എസ്.പി അധ്യക്ഷൻ സുരേന്ദ്ര സിങ്ങിനെ മാറ്റി ലക്ഷ്മൺ സിങ്ങിനെ നിയമിച്ചു. മധ്യപ്രദേശിൽ ഡി.പി ചൗധരിക്ക് പകരം രാമാകാന്ത് പുട്ടലിനെയും ഉത്തരാഖണ്ഡിൽ എം.എൽ തോമറിനെയും നിയമിച്ചു.
വിവിധ സംസ്ഥാന അധ്യക്ഷന്മാരുടെയും ചുമതലക്കാരുടെയും വിപുലമായ യോഗം മായാവതി തിങ്കളാഴ്ച ഡൽഹിയിൽ വിളിചച്ചുചേർത്തിട്ടുണ്ട്. ഇതിനിടെയാണ് ഈ നടപടി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 38 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് 10 സീറ്റുകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.