റായ്പുർ: ഛത്തിസ്ഗഢിൽ ബഹുജൻ സമാജ്വാദി പാർട്ടിയുമായി നിർണായക സഖ്യമുണ്ടാക്കിയ, സംസ്ഥാനത്തിെൻറ ആദ്യ മുഖ്യമന്ത്രിയും കോൺഗ്രസ് വിട്ട് ജനത കോൺഗ്രസ് ഛത്തിസ്ഗഢ് എന്ന പാർട്ടിയുണ്ടാക്കുകയും ചെയ്ത അജിത് ജോഗിക്ക് വലിയ സ്വപ്നങ്ങൾ.
ബി.എസ്.പിയുമായുള്ള സഖ്യത്തിലൂടെ സംസ്ഥാന ഭരണം പിടിച്ച് മുഖ്യമന്ത്രിയാകുന്നതിനൊപ്പം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി അധ്യക്ഷ മായാവതിയെ അടുത്ത പ്രധാനമന്ത്രിയാക്കണമെന്നതും ലക്ഷ്യമാണെന്ന് അജിത് ജോഗി വ്യക്തമാക്കുന്നു.
കോൺഗ്രസ്-ബി.ജെ.പി മുക്ത സർക്കാർ സംസ്ഥാനത്തും രാജ്യത്തും യാഥാർഥ്യമാക്കുകയാണ് ഇൗ സഖ്യത്തിലൂടെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ‘‘ബി.ജെ.പിയും കോൺഗ്രസും ഇല്ലാത്ത ഒരു മുന്നണിക്ക് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കും. ഇടതുപക്ഷമടക്കം അണിചേരുന്ന ഇൗ സഖ്യത്തിെൻറ പ്രധാനമന്ത്രി ആരെന്ന് പിന്നീട് തീരുമാനിക്കുമെങ്കിലും വ്യക്തിപരമായി മായാവതിയെ ആണ് ആ സ്ഥാനത്തേക്ക് ഞാൻ കാണുന്നത്.
ഏറ്റവും ഉയർന്ന പദവിയിലെത്തുന്ന ആദ്യ ദലിത് എന്നതും വനിതയെന്നതും നാലുതവണ മുഖ്യമന്ത്രി എന്നതും ഉത്തർപ്രദേശിൽനിന്നുള്ള നേതാവ് എന്നതുമെല്ലാം മായാവതിയെ പ്രധാനമന്ത്രി പദത്തിന് അനുയോജ്യയാക്കുന്നു’’ -അജിത് ജോഗി പറയുന്നു. സിവിൽ സർവിസിൽനിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ജോഗി കോൺഗ്രസിൽ മൂന്നു പതിറ്റാണ്ടുകൾ പ്രവർത്തിച്ചശേഷം 2016ൽ പാർട്ടി വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.