ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമി ഹിന്ദ് മുന്‍ അഖിലേന്ത്യ സെക്രട്ടറി മൗലാന റഫീഖ് അഹ്മദ് ഖാസിമി (75) അന്തരിച്ചു. ന്യൂഡല്‍ഹി അബുല്‍ ഫസല്‍ എൻക്ലേവിലെ അല്‍ശിഫ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. ജമാഅത്ത് കേന്ദ്ര കൂടിയാലോചന സമിതിയിലും പ്രതിനിധിസഭയിലും അംഗമായ ഖാസിമി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമാണ്.
ഉത്തര്‍പ്രദേശിലെ ബല്‍റാംപുര്‍ ജില്ലയിലെ ദതോലിയില് ജനിച്ച ഖാസിമി, ജമാഅത്തെ ഇസ്ലാമി ബറേലി മേഖല നാസിമായിരുന്നു. 1986 മുതല്‍ 1995വരെ ജമാഅത്ത് ഉത്തര്‍പ്രദേശ് അമീറായിരുന്നു. മൗലാന സിറാജുല്‍ ഹസന് അഖിലേന്ത്യ അമീറായപ്പോള്‍ ദേശീയ സെക്രട്ടറിയായി ജമാഅത്ത് കേന്ദ്ര ആസ്ഥാനത്തെത്തി.
2019 മാര്‍ച്ച് വരെ സെക്രട്ടറി ചുമതലയിൽ തുടർന്നു. വിവിധ മതനേതാക്കളുമായും സമുദായ നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഭാര്യയും നാല് പെണ്മക്കളും ആറ് ആണ്‍മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.